തൃശൂർ : തിരുവനന്തപുരത്തെ മെഗാ തിരുവാതിരക്കളിയ്ക്ക് പിന്നാലെ തൃശൂരില്‍ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് വീണ്ടും തിരുവാതിര സംഘടിപ്പിച്ച് സിപിഎം.തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്.
ഈ മാസം 21, 22, 23 തിയ്യതികളിലായാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം. ശനിയാഴ്ചയാണ് സമ്മേളനത്തിനു മുന്നോടിയായി തിരുവാതിരക്കളി നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനില്‍കുമാര്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ടി.പരമേശ്വരന്‍ എന്നിവരാണു നേതൃത്വം.
തിരുവനന്തപുരത്തെ തിരുവാതിരക്കളിക്കെതിരെ ഉയർന്ന വിമർശനങ്ങൾ കെട്ടടങ്ങുന്നതിന് മുൻപായാണ് സിപിഎം തൃശൂരും മെഗാതിരുവാതിര സംഘടിപ്പിച്ചത്.എന്നാല്‍ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിപാടികൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സിപിഎം മെഗാ തിരുവാതിര നടത്തുന്നത്തിൽ വലിയ പ്രേതിഷേധമാണുയരുന്നത് . പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാര്‍ട്ടിതന്നെ സമ്മതിച്ചതിന് പിന്നാലെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.