ഇതാണ് നട്ടെല്ലുള്ള മലയാളി!! ശ്രീജിത്ത് പണിക്കര്‍ വീണ്ടും!! ഷമ വീണ്ടും ചോദിച്ചുവാങ്ങി!!

Breaking News Kerala

ചാനല്‍ ചര്‍ച്ചയ്ക്കിടെ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഇറങ്ങി പോകുകയും ശേഷം ഫേയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ‘ഒട്ടനേകം നാളുകളായി ആട്ടിന്‍ തോലിട്ട കുറുക്കന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കൃത്യമായ രാഷ്ട്രീയം ഉണ്ടായിട്ടും അദ്ദേഹം സംവാദകന്‍, വക്കീല്‍, നിരീക്ഷകന്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. ശ്രീജിത്ത് പണിക്കര്‍, താങ്കള്‍ ആട്ടിന്‍ തോലില്‍ മറഞ്ഞിരിക്കാതെ നട്ടെല്ല് നിവര്‍ത്തി രാഷ്ട്രീയം പറയൂ’ എന്നാണ് ജനം ടിവി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോയ ശേഷം ഷമാ മുഹമ്മദ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിനാണ് ശ്രീജിത്ത് പണിക്കര്‍ മറുപടി നല്‍കിയിരിക്കുന്നത്.

ശ്രീജിത്ത് പണിക്കരുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്,

താങ്കള്‍ എന്നെ ”ആട്ടിന്‍ തോലിട്ട ചെന്നായ” എന്ന് ഫേയ്‌സ്ബുക്കില്‍ വിളിച്ചത് ശ്രദ്ധിച്ചു. ചാനല്‍ ചര്‍ച്ചയില്‍ മുമ്പും പല വിശാലമനസ്‌കരും സമാന വിശേഷണങ്ങള്‍ എനിക്ക് കല്പിച്ച് തന്നിട്ടുണ്ട്. ധീരര്‍ മുഖത്തു നോക്കി പറയും, മറുപടി വാങ്ങി കക്ഷത്തില്‍ വയ്ക്കും. ഭീരുക്കള്‍ കണ്ടം വഴി ഓടിയിട്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിടും. അത്രയേ ഞാന്‍ കരുതിയിട്ടുള്ളൂ. ആദ്യമേ പറയട്ടെ, താങ്കള്‍ക്ക് ഒരു ഭാഷാശുദ്ധി കൈവന്നിട്ടുണ്ട്. ”എടോ” എന്ന് വിളിച്ചിടത്തു നിന്നും ”താങ്കള്‍” എന്നും ”ശ്രീ ശ്രീജിത് പണിക്കര്‍” എന്നുമൊക്കെ പറയാന്‍ ശീലിച്ചല്ലോ. നന്ന്. ഇനി വിഷയത്തിലേക്ക് വരാം. എന്നത്തെയും പോലെ, കഴിഞ്ഞ ചര്‍ച്ചയിലെ താങ്കളുടെ പ്രകടനവും പരിതാപകരം ആയിരുന്നു എന്നതിനാല്‍ എനിക്ക് താങ്കളുടെ അവസ്ഥ ഊഹിക്കാന്‍ സാധിക്കുന്നുണ്ട്. ഞാന്‍ ”ഒട്ടനേകം നാളുകളായി ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു” എന്നതാണോ താങ്കളുടെ പ്രശ്‌നം? അതറിഞ്ഞിട്ടാണോ ‘Who is Panickar?’ എന്ന് ചോദിച്ചത്?

നട്ടെല്ലില്ലാത്ത പാര്‍ട്ടികളും വ്യക്തികളും ചാനലുകളും ബഹിഷ്‌കരിച്ചിട്ടും ”നിറഞ്ഞു നില്‍ക്കുന്നു” എന്ന് താങ്കളെ തോന്നിപ്പിച്ചതിന് എനിക്ക് നന്ദി പറയാനുള്ളത് ഇന്നാട്ടിലെ നട്ടെല്ലുള്ള ചുരുക്കം മാദ്ധ്യമ സ്ഥാപനങ്ങളോടും എന്നെ കേള്‍ക്കുന്ന ജനങ്ങളോടുമാണ്. സംവാദകന്‍, നിരീക്ഷകന്‍, വക്കീല്‍ എന്നീ നിലകളില്‍ ഞാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്ന് ആക്ഷേപ ധ്വനിയോടെയാണ് താങ്കള്‍ പറയുന്നത്. സംവാദത്തില്‍ ഏര്‍പ്പെടുന്നയാളാണ് സംവാദകന്‍. രാഷ്ട്രീയത്തെ വീക്ഷിക്കുന്ന ആളാണ് നിരീക്ഷകന്‍. രണ്ടും എന്റെ ഇടപെടലിനെ സൂചിപ്പിക്കുന്ന പദങ്ങളാണ്. എന്നാല്‍ വക്കീല്‍ എന്ന നിലയില്‍ ഞാന്‍ ഒരു ചര്‍ച്ചയിലും പങ്കെടുത്തിട്ടില്ല. ഞാനൊരു വക്കീല്‍ അല്ല എന്നതുതന്നെ കാരണം. രാഷ്ട്രീയ ചര്‍ച്ചയില്‍ ഒരാള്‍ അറിയപ്പെടേണ്ടത് അയാളുടെ ഔദ്യോഗിക തൊഴിലിന്റെ പേരില്‍ ആയിരിക്കണം എന്നില്ലല്ലോ. അങ്ങനെ ആയിരുന്നെങ്കില്‍ ”ഷമാ മുഹമ്മദ്, കോണ്‍ഗ്രസ് വക്താവ്” എന്നതിനു പകരം; ”ഷമാ മുഹമ്മദ്, പല്ലുഡോക്ടര്‍” എന്ന പേരില്‍ ആവേണ്ടിയിരുന്നല്ലോ താങ്കള്‍ വരുന്നത്.

എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നത് എന്തോ കണ്ടുപിടിത്തം എന്ന മട്ടിലാണ് താങ്കള്‍ അവതരിപ്പിക്കുന്നത്. എനിക്ക് രാഷ്ട്രീയം ഇല്ലെന്ന് ആരാണ് പറഞ്ഞത്? എനിക്ക് വ്യക്തമായ രാഷ്ട്രീയവും നിലപാടുകളും ഉണ്ട്. അതെല്ലാം വിഷയാധിഷ്ഠിതമാണ്. രാഷ്ട്രീയം പറയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തണല്‍ വേണമെന്ന ചിന്തയാണ് താങ്കളെ ബാധിച്ചിരിക്കുന്നത്. ബീഡി തെറുക്കുന്നവന്‍ നിര്‍ബന്ധമായും ബീഡി വലിക്കുന്നവന്‍ ആയിരിക്കണമെന്ന് ഒരു തത്വമില്ലല്ലോ. കക്ഷിരാഷ്ട്രീയം ഇല്ലാത്തതിനാല്‍ സ്വന്തം നേതാവിന്റെ ഏത് മോശം കാര്യത്തെയും വെളുപ്പിക്കേണ്ട ആവശ്യവും എനിക്ക് വരുന്നില്ല. അതുകൊണ്ടു തന്നെ നേതാവ് പണത്തട്ടിപ്പ് കേസില്‍ കുടുംബത്തോടെ കോടതി കയറുമ്പോഴും, ഇഡി ഓഫീസ് നിരങ്ങുമ്പോഴും, സ്വന്തം ക്ലിനിക്കിന്റെ ഷട്ടര്‍ താഴ്ത്തി നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ താങ്കള്‍ക്ക് എന്നെ കാണാന്‍ കഴിയില്ല.

എന്റെ നട്ടെല്ലിനെ കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് കണ്ടാല്‍ തോന്നിപ്പോകും നമ്മുടെ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി ഓടിയത് ഞാന്‍ ആണെന്ന്. വിനയപൂര്‍വം ഓര്‍മ്മിപ്പിക്കട്ടെ; ഓടിയത് താങ്കളാണ്. വിവരക്കേട് പറഞ്ഞതും താങ്കളാണ്. എന്നെ സംസാരിക്കാന്‍ അനുവദിക്കാഞ്ഞതും, എന്റെ സമയം അപഹരിച്ചതും താങ്കളാണ്. പ്രകോപനപരമായി എന്നെ സംബോധന ചെയ്തതും, ഒരു ചര്‍ച്ചയ്ക്ക് ചേരാത്ത മട്ടില്‍ പെരുമാറിയതും താങ്കളാണ്. ഇതിനൊക്കെ കാരണം എന്റെയൊരു ചെറിയ ചോദ്യം മാത്രമായിരുന്നു: ”വിവാദ ഡോക്യുമെന്ററി താങ്കള്‍ കണ്ടിട്ടുണ്ടോ?” എന്ന ചോദ്യം. മോശം പെരുമാറ്റവും ഇറങ്ങിപ്പോകലും വഴി താങ്കള്‍ അവഹേളിച്ചത് താങ്കളുടെ പാര്‍ട്ടിയെ തന്നെയാണ്. ഞാന്‍ ആട്ടിന്‍തോല്‍ ഇട്ടതുകൊണ്ട് താങ്കളുടെ പ്രകടനം മോശമാകുമോ?”കോണ്‍ഗ്രസ് മുക്തഭാരതം” ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണെന്നും അതിന് ആക്കം കൂട്ടാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ ശ്രമിക്കേണ്ടെന്നും പാര്‍ട്ടി നേതൃത്വത്തെ ചിന്തിപ്പിക്കാന്‍ ഈ ചര്‍ച്ച ഇടവരുത്തട്ടെ.

കോണ്‍ഗ്രസ് എങ്ങനെ ഇന്നത്തെ നിലയില്‍ എത്തി എന്നു ചിന്തിച്ചു തല പുകയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ആ ചര്‍ച്ച. അതുകൊണ്ടാവാം, 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യൂട്യൂബിലെ ട്രെന്‍ഡിംഗ് വിഡിയോകളില്‍ അത് അഞ്ചാം സ്ഥാനത്തു തുടരുന്നത്. താങ്കള്‍ ഈ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം ഞാന്‍ മനസ്സിലാക്കുന്നു. ശത്രുക്കള്‍ക്ക് പോലും ഈ ശോച്യാവസ്ഥ ഉണ്ടാകരുതെന്ന ആഗ്രഹവും എനിക്കുണ്ട്. പ്രകടനം പരമ ദയനീയം ആയിരുന്നതിനാല്‍ താങ്കളെ കളിയാക്കുന്ന നിരവധി ട്രോളുകള്‍ ഉണ്ടായി. ”ജവഹര്‍ലാല്‍ നെഹ്രു നിരോധിച്ചത് കുറച്ചു പുസ്തകങ്ങള്‍ അല്ലേ, യൂട്യൂബ് ഒന്നും അല്ലല്ലോ” എന്നു കേട്ടാല്‍ പൊട്ടിച്ചിരി കടിച്ചമര്‍ത്തി ഇരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം എന്നില്ലല്ലോ. ക്ഷമ, ഭാഷാശുദ്ധി, ബഹുമാനം, സഹിഷ്ണുത എന്നിവ പൊതുരംഗത്ത് ഉള്ളവര്‍ക്ക് അവശ്യം വേണ്ടുന്ന ഗുണങ്ങളാണ്. ഇതൊന്നും ഇല്ലെങ്കിലും പ്രേക്ഷകര്‍ ക്ഷമിക്കും; കേവലം ഒരു ഗുണം ഉണ്ടെങ്കില്‍ പറയുന്ന കാര്യത്തെ കുറിച്ചുള്ള ധാരണ. അതുമില്ലെങ്കില്‍ അവര്‍ ട്രോളിപ്പോകും. കാരണം, ആട്ടിന്‍തോല്‍ ഇട്ട് ഭരിച്ച ചെന്നായ്ക്കളെ അവര്‍ക്ക് നല്ല ശീലമാണ്; എന്നാല്‍ പുലിവേഷം കെട്ടിയാടാന്‍ വരുന്ന അടിമകളായ എലികളെ അവരധികം കണ്ടിട്ടില്ലല്ലോ.

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.